ചാഞ്ഞ്നിന്ന്
പുഴയോട്
ഇത്രയധികം പറയാനുണ്ടോ
തെങ്ങിന്.
കടം മുറുക്കിയ ഉടമസ്ഥനെ
പണ്ടേ മറന്നതല്ലേ.
കുളക്കടവില്‍
ഒളിഞ്ഞു നോക്കിയ
മീനുകളെ കുറിച്ചും
കൂടെ വരട്ടേയെന്നു
പുഴയോട് ഇടയ്ക്കിടെ ചോദിക്കുന്ന
പെണ്‍കുട്ടിയെയും കുറിച്ചാവുമോ.
അടുത്ത വേനല്‍
അതിജീവിക്കനാവില്ലന്ന
കാറ്റിന്‍റെ തിരിച്ചറിവാകുമോ.
രഹസ്യങ്ങളും
ഒളിപ്പിച്ച മാലിന്യങ്ങളും
മുറിവുകള്‍ക്കിടയിലൂടെ
വെളി പ്പെടുമെന്ന ആധിയാവുമോ