Saturday, November 20, 2010

വായന

 
 
 
 വാക്കില്‍ നിന്നും
ശബ്ദത്തെ വേര്‍പ്പെടുത്തി
തച്ചുടച്ചു 
കടലില്‍ എറിഞ്ഞ താരാണ്‌.
ചിതയില്‍
ഒടുങ്ങാത്തവാക്കിനെ
വരികള്‍ക്കിടയില്‍
ഒളിപ്പിച്ചതാരാണ്.
വാക്കിന്‍റെ
വലുപ്പം
പെരുമയായ്
ആഘോഷിക്കുമ്പോള്‍
വിഷംകലര്‍ത്തി
അര്‍ത്ഥതലങ്ങളെ
പിഴപ്പിച്ചതാരാണ്
പ്രണയമൊരു
വാഗ്ദാനമാണന്നു
തിരുത്തി
വായിച്ചപ്പോള്‍
നാട്കടത്തപ്പെട്ട
വാക്കേതാണ്.
വീതിചെടുക്കുമ്പോള്‍
വീണുകിട്ടിയ
വാക്കും
പൂഴ്ത്തിവെച്ച
വാക്കുമേതാണ്‌.
പ്രണയാര്‍ദ്ര 
നിമിഷങ്ങളില്‍ 
പറയാന്‍ മറന്ന 
വാക്കേതാണ്.
വിക്കില്‍ 
മുറിഞ്ഞ്
ചോര പൊടിഞ്ഞ 
വാക്ക്
മൌനമായ്
വറ്റിതീരുമ്പോള്‍
ഇനി 
വായന
എങ്ങനെയാണ്. 
  
 

Thursday, November 18, 2010

നെഞ്ച്

 
 
വേരറുത്തു
വിരല്‍അറുത്തു
നെഞ്ചിലെതെമ്മാടികുഴിയില്‍
നിന്നെ ഞാന്‍മൂടി
നീ മുളപൊട്ടുംപച്ചയാണല്ലോ
നീപിടഞ്ഞിറങ്ങുംചുവപ്പാണല്ലോ
കറുപ്പില്‍
കാപട്യങ്ങളില്‍
കലാപങ്ങളില്‍
അമര്‍ത്തിവെച്ചതേങ്ങല്‍
കുഴിച്ചിട്ടതുംനെഞ്ചിലാണല്ലോ
ചൂഴ്ന്നടുത്തകണ്ണില്‍
കൊത്തിയെടുത്ത കാഴ്ച്ചയില്‍
പക്ഷി കുറുകുന്നു
ഇനിയോമൊരു കുഴിക്കിടമില്ല
ചുടലക്കാട്ടില്‍ചീര്‍ത്തുവീര്‍ത്തനൊമ്പരങ്ങള്‍
പേനകൊണ്ട്
ബ്രഷ്കൊണ്ട്
സ്നേഹംകൊണ്ട്
തഴുതിടാത്ത നെഞ്ചില്‍തൊടുമ്പോള്‍
വേനല്‍ മഴയുടെസംഗീതം.
മഴയില്‍നനയണം
മഴക്കൊപ്പംനടക്കണം
നടന്നടുക്കണം.
 
 
 
 
 
 
 
 
 

Wednesday, November 17, 2010

മഴ

 
 
 
ഉടയാടകള്‍ ഊരിയെറിഞ്ഞു
വീടിനുമുകളില്‍
മഴനൃത്തംചെയ്യുന്നുണ്ടാവാം.
ഓടു പൊട്ടി ഒലിച്ചിറങ്ങുന്ന വെള്ളം 
ചുമരില്‍ പുതിയചിത്രങ്ങള്‍
വരക്കുന്നുടാവാം.
മഴത്താളംവക്കുപൊട്ടിയ പാത്രത്തില്‍
നിറയുന്നുണ്ടാവാം.
മുണ്ഡനംചെയത കുറ്റിമുല്ലയെ
തൈമാവു  തണുത്ത വെള്ളത്തില്‍
കുളിപ്പിക്കുന്നുണ്ടാവാം.
മുടിഅഴിച്ചിട്ടു തെങ്ങും,കവുങ്ങും
കളം മായ്‌ക്കുന്നുണ്ടാവാം .
കൂടും,കൂട്ടും നഷപ്പെട്ടവരുടെ കരച്ചില്‍
തോടയിപ്പോയനടവഴിയിലൂടെ
ഒഴുകിപരക്കുണ്ടാവാം.
മുറ്റത്തു മുളച്ചചിറയില്‍
കടലാസ്തോണിയിറക്കാന്‍
മകള്‍ കൊതിക്കുന്നുണ്ടാവാം.
ഭൂമി ദാഹമകറ്റുന്നതും നോക്കി
ഭാര്യ നെടുവീര്‍പ്പിടുന്നുണ്ടാവാം
തേരട്ടയെപ്പോലെ ചുരുണ്ട്
ബീഡി പുകയില്‍  തണുപ്പാറ്റി
അച്ഛനെന്നെ പ്രാകുന്നുണ്ടാവാം
അമ്മ ഇപ്പോഴും മടുപ്പില്ലാതെ
എനിക്കായ് പ്രാര്‍ഥിക്കുന്നുണ്ടാവാം

Saturday, November 6, 2010

പരീക്ഷ


കലമാന്‍
പൊന്മാന്‍
പുള്ളിമാന്‍
കാഴ്ച ബാഗ്ലാവിന്നകത്തെ
തൊങലിട്ട വിവരണത്തിന്
പാസ്‌ മാര്‍ക്ക്‌
റഹ്മാന്‍
ഉസ്മാന്‍
സുലൈമാന്‍
ബന്ഗ്ലാവിന്നു പുറത്തെ
നിറമില്ലാത്ത ജീവിതത്തിനു
പകുതി മാര്‍ക്ക്‌
മാര്‍ക്ക്‌ ചെയ്യാതെ
മാര്‍ക്കറ്റ്‌ ചെയ്യാതെ
ഞാനും
കവിതയും

അലങ്കാരങ്ങള്‍

അലങ്കാര മത്സ്യങ്ങള്‍
പുഴയെപറ്റി കേട്ടിട്ടില്ല
ഇണചേരാനും
വിസ്സര്‍ജ്ജനത്തിനും
മറയില്ലാത്ത
പളുങ്ക്പാത്രജീവിതം .
അലങ്കാരമത്സ്യത്തെ
ആരുംതിന്നാറില്ലങ്കിലും
ഉറക്കമൊഴിച്ചു കാവലിരിക്കുന്ന 
പൂച്ചയില്‍ അവര്‍ക്കൊട്ടും
വിശ്വാസമില്ല .
പ്ലാസ്റ്റിക്‌ചട്ടിയില്‍
കര്‍മ്മംമറന്ന ബോധിവൃക്ഷം
ആകാശംകണ്ടിട്ടില്ല .
ഡൈ ചെയ്ത ഇലകള്‍
മഴ നനഞ്ഞിട്ടുമില്ല
ഭ്രാന്തമായ വേരോട്ടത്തില്‍
ജഡപിടിച്ചതും
വന്മരം
വെറുമൊരുചെടിയായ്
ലോപിക്കുന്നതും
നമുക്കേറെകൌതുകം
അനുബന്ധം
ചാലിയാറില്‍
മത്സ്യങ്ങള്‍കൂട്ടആത്മഹത്യചെയ്തത്
കടം കുമിഞ്ഞുകൂടിയത് കൊണ്ടല്ല
ഒടുവിലത്തെആഗ്രഹം
അല്പംശുദ്ധ ജലമയിരുന്നന്നു
ആതഹത്യാകുറിപ്പ്

Friday, November 5, 2010

ഇത് പൊതു വഴിയല്ല



തുന്നികെട്ടിയ
മതിലിന്റെ നെഞ്ചില്‍ എഴുതിവെച്ചിട്ട്ണ്ട്
ഇത് പൊതുവഴിയല്ല
അപ്പനപ്പൂപ്പന്മാര്‍ കടന്നു പോയ വഴി
ഇന്നലെവരെ ഞാനും നടന്ന വഴി
വീട്ടിലെക്കിനിയൊരുവഴിയില്ല
വെളി പറമ്പില്‍
കാറ്റിന്റെ വേഗം കടമെടുത്തു
മുളച്ചു പൊന്തുന്ന കെട്ടിട കൂട്ടങ്ങള്‍
അന്ത്യചുംബനത്തില്‍ അമര്‍ന്നു
മണ്ണുംമരവും
പുഴക്കടവില്‍ കുളി നിരോധിച്ചു
ഇനി മുങ്ങിക്കുളി
പഞ്ചനക്ഷത്ര ഹോടലിലാവാം

Thursday, November 4, 2010

ചുവപ്പ്

 
 
ചെത്തിക്കും,ചെമ്പരത്തിക്കുമിനി 
പുതിയനിറം സ്വീകരിക്കാം
ചുവപ്പൊരു കമ്പനി പാട്ടെന്റെടുത്തു
പണ്ടേ ചുവപ്പിന്‍ തിരയിളക്കം
അവരെ ഭയപ്പെടുത്തിയിരുന്നു
ഇപ്പോള്‍
നല്ല നാവുകള്‍ വിലക്കെടുക്കുന്നുണ്ട്.
നീ നിശബ്ദനാവുക 
മഹാ സൌഭാഗ്യങ്ങള്‍ നിന്നെ കാത്തിരിക്കുന്നു.
 കേരളത്തിന്‍റെ തക്കാളിക്കും
ബംഗാള്‍ മുളകിനും
തണ്ണിമത്തന്‍റെ രുചിയാണത്രെ
ഗുജറാത്തിലെ ഇറച്ചിവെട്ടുക്കാര്‍ പറയുന്നതും
ദില്ലിയിലെ ദല്ലാളന്മാര്‍ സാക്ഷ്യപ്പെടുതുന്നതും
പച്ച കുത്തിയ ഫാഷിസത്തെ കുറിച്ചാണ്.
നാവും ചുവപ്പും നഷ്ടപ്പെടുത്തുന്നകാലം.
ഒരു ചെങ്കൊടിയുടെ 
ചൂടും ചൂരും തണലുമിനിഎങ്ങിനെ 
ചുവന്ന സ്വപ്‌നങ്ങള്‍ കരിഞ്ഞിട്ടില്ലല്ലോ 
ചോരയോട്ടം നിലച്ചിട്ടില്ലല്ലോ.