Monday, September 20, 2010

സിഗ്നല്‍

 
 
ഒളിപ്പിച്ചുവെച്ചിട്ടുണ്ട്
കണ്ണിനകത്തുംചിലവഴികള്‍
വഴിയറിഞ്ഞിട്ടും
കാത്തുനിന്നിട്ടുണ്ട്
ചിലപ്പോള്‍
ചിലയിടങ്ങളില്‍ .
പച്ചയില്‍നിന്നും
ചുവപ്പിലേക്കുള്ള ദൂരം
മഞ്ഞളിച്ചഒരുമൌനമാണ് .
കിതച്ചുനിന്നും
പിന്നെപിടഞ്ഞുനര്‍ന്നും
മഴയിലേക്കോ
മരണത്തിലേക്കോ ,
 
 

Friday, September 17, 2010

വൃത്തം

















വൃത്തം വരക്കുമ്പോള്‍ സൂക്ഷിക്കണം
നമ്മള്‍ അതിനകത്തല്ലന്ന്
ഉറപ്പു വേണം.
വൃത്തം 
വാതിലുകള്‍ ഇല്ലാത്ത തടവറയാണ്.
ഇത് 
വരകള്‍ക്കും വരികള്‍ക്കുമിടയില്‍ 
കലാപമൊളിപ്പിച്ച കാലം.
വെറുതെ വൃത്തം വരക്കുന്നതില്‍ 
എന്തര്‍ത്ഥം
ചിത്രകാരനാണങ്കില്‍
ചരിത്രകാരനെങ്കില്‍ 
കുഴിച്ചെടുക്കാനും 
കുഴിച്ചു മൂടാനും 
ചിലത് കാണും .
എത്ര ചെറിയ  വൃത്തത്തിനുള്ളിലും 
ഒളിച്ചിരിക്കാന്‍ ഒരിടമുണ്ട്‌.
വട്ടംവരച്ച് വട്ടാവാതെ 
വട്ടത്തിലാവാതെ നോക്കണം 
നമ്മുടെ കുഞ്ഞുങ്ങള്‍
വൃത്തം വരച്ചു കളിക്കുമ്പോള്‍
ഓരോ തുരുത്തുകള്‍ തീര്‍ക്കുമ്പോള്‍
ഞാനുമൊരു വിഷമവൃത്തത്തില്‍
ആവുന്നല്ലോ ചങ്ങാതീ .

കാറ്റ്





















കാട്ടിനുള്ളില്‍ 
കുരുങ്ങിപ്പോയകാറ്റാവില്ല
വെളിച്ചത്തെ തല്ലിക്കെടുതിയതും 
താക്കോല്‍പഴുതിലൂടെ 
ചൂളംവിളിച്ചതും .
കണ്ണില്‍പൊടിയിട്ട്
വഴിയില്‍തള്ളിയിട്ടകാറ്റല്ല
ഞാവല്‍പഴംപറിച്ചുതന്നതും 
പൂമണംകട്ടെടുത്തതും .
മഴനഞ്ഞകാറ്റാവാനിടയില്ല
ദിക്കറിയാതെ 
പുഴയില്‍ചാടിയതും 
പുല്ലാങ്കുഴലില്‍ ഒളിച്ചതും 
മുറ്റത്തെ മുരിങ്ങക്കൊപ്പം 
മുറിഞ്ഞു വീണ കാറ്റല്ലല്ലോ 
കവിതക്കൊപ്പം കരക്കടിഞ്ഞതും 
പട്ടത്തിന്റെ ചരട് പൊട്ടിച്ചതും .
ഓര്‍മകളെ 
നാട് കടത്തിയ കാറ്റല്ല 
നമ്മുടെ പതാകയെ 
വാനോളമു യര്തിയതും 
നമ്മുടെസൌഹൃദങ്ങള്‍ക്കിടയില്‍ 
വീശി കൊണ്ടിരിക്കുന്നതും .

ഉത്തരാധുനികം

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ടൌണ്‍ഹാള്‍ .
ചിത്രപ്രദര്‍ശനം .
ഒരുബിന്ദുവിലൂടെഇഴയുന്നതിന്റെ 
പൊരുളെന്ത് 
തലങ്ങുംവിലങ്ങും 
പായുന്നരേഖകള്‍ 
പ്രശ്നവല്‍ക്കരിക്കപ്പെട്ടദാമ്പത്യമോ 
അഴിമതിയുടെവേരെങ്ങിനെ 
ശൂന്യാകാശംനോക്കി 
കണ്ണിലൊരുകടലെന്ന്പറയാന്‍ 
ഞാനൊരുകാമുകനല്ല .
താലിച്ചരടില്‍ 
ജീവിതം തീറെഴുതിവാങ്ങിയ 
ഭര്‍ത്താവുമല്ല .
തെരുവില്‍ 
ചിരിവറ്റിയചുണ്ടുകളും 
തുളവീണനെഞ്ചും 
അടഞ്ഞചെവിയും 
വില്പനയ്ക്ക് .
ചിത്രത്തില്‍
അടര്‍ന്നുനിന്ന നീര്‍കണം
തൊടുമ്പോള്‍ 
വിരലുംനെഞ്ചും പൊള്ളുന്നു.

കാഴ്ച

















പുലര്‍കാലയാത്രയില്‍ 
ചില്ലിട്ട ചിത്രങ്ങള്‍ .
ഉറക്കച്ചടവുള്ള തെരുവ്
എച്ചില്‍ തൊട്ടില്‍
നായ്ക്കള്‍ 
തടി മറന്നുറങ്ങുന്ന വൃദ്ധന്‍ 
ഒടുവിലത്തെ ഫ്രെയിമില്‍ 
ചാരുകസേരയില്‍ 
ഒടിഞ്ഞുമടങ്ങി ഒരാള്‍ .
ഇന്ന്
ഒഴിഞ്ഞ കസേര 
ഒറ്റഫ്രെയിമില്‍ ഒതുങ്ങാതെ 
നനയുന്ന കാഴ്ചയില്‍ 
കറുപ്പ് .

തനിച്ച്‌.



 
 
 
 
 
 
 
 
 
മുമ്പേനടന്നതും 
വളര്‍ന്നതും
മകനാണ്
കാവലിരുന്നതും
വരും വരായ്കകള്‍ 
ഗണിച്ചടുത്തതും
അച്ഛനാണ് 
 
വിധിയെ 
അര്‍ദ്ധവിശ്വാസങ്ങളില്‍ 
പൂട്ടിയിട്ടതും 
കൂട്ടിക്കുഴച്ചതും 
കൂടപ്പിറപ്പുകളാണ് 
നീ തനിച്ചല്ലന്നു 
പറഞ്ഞുകൊണ്ടിരുന്നതും 
കൂടെനടന്നിരുന്നതും 
കൂട്ടുകാരാണ് 
 
ആള്‍കൂട്ടത്തില്‍ 
ആരോരുമറിയാത്തൊരു 
തുരുത്തുണ്ടന്ന്‌  
കണ്ടത്തിയത് 
ഞാനാണ് .


നുണ

നട്ടാല്‍മുളക്കുന്നനുണകള്‍ക്ക് 
അസ്ഥിത്വമില്ലങ്കിലും
അതൊരുപ്രസ്ഥാനമാണ് 
 
നുണയൊരു പെണ്‍ചിലന്തിയാണ്‌ 
പാര്‍ശ്വഫലങ്ങളില്ലാത്ത 
ആറ്റികുറുക്കിയനുണകള്‍ക്ക് 
തെളിമയേറും 
 
നുണയൊരുകുറുക്കുവഴിയാണ് 
നുണനരകമാണ് 
ഇഹത്തിലും 
പരത്തിലും .

ചിലരങ്ങനെ ;ചിലരിങ്ങനെ




ചിലരങ്ങനെയാണ്   
സ്വപ്നങ്ങള്‍തിന്നുജീവിക്കും 
രസച്ചരട്ചിതലെടുക്കുമ്പോള്‍ 
ജീവിതം മതിയാക്കുകയുംചെയ്യും
 
ചിലരിങ്ങനെയാണ് 
ഒരു കവിത പോലെ 
സുന്ദരമായ്‌ നുണപറയും 
തോരാത്ത മഴപോലെ 
സംസാരിക്കുമെങ്കിലും 
എടുത്തുവെക്കാന്‍ 
ഒരു കണംപോലുമുണ്ടാവില്ല 
(ഹൃദയം പകുത്തുനല്‍കിയവരെ 
പറഞ്ഞുപറ്റിക്കാന്‍എളുപ്പമാണ് )
 
മറ്റ് ചിലരുണ്ട് 
ഭൂമിയെ വേദനിപ്പിക്കാതെനടക്കും 
ഒരു സ്നേഹസ്പര്‍ശത്തില്‍ പൂത്തുലയും 
പറയൂ ചങ്ങാതീ 
ഇതില്‍ ഞാനേത്കൂട്ടത്തിലാണ് .





മാവ്



 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ഭാഗത്തില്‍ 
എനിക്ക്തിരിഞ്ഞത് 
അമ്മയുടെഅസ്ഥിതറയും 
അച്ഛന്‍ തൂങ്ങിചത്തമാവും .
മാവ് 
പ്രതിയും,സാക്ഷിയുമാണ് .
നിരപരാധിയും .
നടുക്കങ്ങളില്‍ തളര്‍ന്നചില്ല 
പൂക്കാതെ തളിര്‍ക്കാതെ 
ആകാശംനോക്കിനിന്നു .
മാവിനും അസ്ഥിത്തറക്കും മദ്ധ്യേ 
ഒതുക്കിവെച്ച ജീവിതം
 
ഓട്ടകയ്യിലൂടെകണ്ടത് 
വറുതിയുടെകഞ്ഞിക്കലം 
ഒളിച്ചുകളിയില്‍ 
മണ്ണപ്പത്തിന്റെരുചിയില്‍ 
നമ്മളെപ്പോഴോതോഴരായി .
ഭീതിയില്‍ 
കൂടൊഴിഞ്ഞപക്ഷികള്‍ 
നമ്മെ അനാഥരാക്കി 
പട്ടടക്ക് വേണ്ടിഅമ്മൂമ 
മാവിനെഉഴിഞ്ഞുവെച്ചു
 
പ്രാത്ഥനകളിപ്പോള്‍ 
മാവിനും അമ്മൂമക്കും വേണ്ടിയാണ് .
അവകാശികള്‍ പെരുകുന്നു 
അനുജന് 
കാതല്‍കൊണ്ടൊരു 
കട്ടില്‍പണിയണം
മാവ് മുറിക്കുന്നതെങ്ങിനെ
അതിന്റെ തായ് വേര് 
എന്‍റെ നെഞ്ചിലാണല്ലോ .



Thursday, September 16, 2010

അല്ല


രാകി വെച്ചതല്ല 
ചതഞ്ഞ ജീവിതത്തില്‍ 
കൂര്‍ത്തുപോയതാണ്
സംശയത്തിന്റെ തീമുന .
തേഞ്ഞു പോയതല്ല 
അതിരുകള്‍ ഞെരുക്കിയ 
ഒരിടവഴിയുടെ തേങ്ങലില്‍
ഉടഞ്ഞു പോയതാണ് കാഴ്ച .
മൂടിവെച്ചതല്ല
വിശപ്പ് ‌ആറ്റിയെടുക്കുമ്പോള്‍ 
പകര്‍ന്നുനല്‍കാനാവാതെ 
അണഞ്ഞുപോയതാണ്പ്രണയം .
ബലികൊടുത്തതല്ല 
സമരായുധങ്ങള്‍ മാറിവരുമ്പോള്‍ 
സഹിഷ്ണുതയില്‍
‍നേര്‍ത്ത്പോയതാണ് 
പഴയ പാട്ടിന്റെ മുഴക്കം .

Wednesday, September 8, 2010

താക്കോല്‍ക്കൂട്ടം













സമാഹരിച്ചോ 
സംഹരിച്ചോ 
സ്വപ്നങ്ങളെ വാട്ടിയ 
വാഴയിലയില്‍പൊതിഞ്ഞെടുക്കാം
തീപിടിച്ച ചരിത്രത്തെ. 

ചുരണ്ടിഎറിഞ്ഞ്
ഗീബല്‍സിനെ തോല്‍പ്പിക്കാം 
നാം 
ഒരാള്‍ക്കൂട്ടം  മാത്രമായാല്‍ 
ഓര്‍മ്മകള്‍ 
പേറേണ്ടതില്ലന്നു  ഉറപ്പിച്ചാല്‍ 
സ്വസ്ഥമായോരിടംതരപ്പെടുത്താം 

ഇനിയൊട്ടും ആശങ്കയില്ലാതെ 
കൈകോര്‍ത്ത്‌ 
വലത്തോട്ട് തലചായ്ച്ചു 
ആ താക്കോല്‍ക്കൂട്ടം 
തന്നെ സ്വന്തമാക്കാം 

മൌനവും നെല്ലിക്കയും










മൌനമൊരു ഭാഷയാണ് 
ചിന്തിക്കുന്നതും 
പ്രാര്‍ഥിക്കുന്നതും 
സ്വപ്നം കാണുന്നതും 
മൌനത്തില്‍ മുങ്ങി കിടന്നാണല്ലോ

മൌനത്തിന്റെ വ്യാകരണം പഠിക്കവെ
പ്രണയമെന്നില്‍ പൂത്തു
ഒരു നെല്ലിക്കയും 
മധുരമുള്ള ഒരുപുഞ്ചിരിയും 
സമ്മാനംകിട്ടി 

പ്രണയത്തിനു എപ്പോഴും
നെല്ലിക്കയുടെ രുചിഭേദങ്ങള്‍ ആണ് 
പ്രണയവും പുഞ്ചിരിയും 
മൌനത്തില്‍ കുഴിച്ചിട്ടു 
ഞാന്‍ നെല്ലിക്കയുടെ ജനിതകം തേടി 
കാല്പനികനായി 

എന്റെ മൌനത്തെ നിങ്ങള്‍ 
വ്യഖ്യാനിചെടുത്തു                                      
ഒടുവില്‍ എനിക്കായ് 
ഒരു നെല്ലിക്കത്തളം
തീര്‍ത്തു 

അറിവ് .
















ഉടല്‍ പിറന്നോനെ 
വിരല്‍ അറ്റുപോയാല്‍
ആ തങ്കമോതിരം എനിക്ക് തരണേ
തീപെട്ട് പോയാല്‍  
ആ കണ്ണ് എനിക്ക് തരണേ 
കൈകുമ്പിളില്‍ ഹൃദയം വെച്ച് തരണേ 

ഈ കണ്ണ് നിനക്ക് ചേരില്ല പെങ്ങളെ 
മൂന്നാം കണ്ണ് നിനക്ക് എന്തിനു പെങ്ങളെ 

ഞാനൊരു ആകാശം ചോദിച്ചില്ലല്ലോ 
ഞാനൊരു കടല്‍ മോഹിചില്ലല്ലോ 
ചുടു ചോരതന്‍ രുചി 
പെരുവിരല്‍ മുറിച്ചു ഞാനറിഞ്ഞു 
മനുഷ്യ മാംസത്തിന്റെ 
കൊതിയൂറുംസ്വാദു 
എനിക്കറിയില്ല എന്റെ ആങ്ങളെ 

കാണാത്ത സത്യത്തെ 
തിരയുക പെങ്ങളെ 
തിരകളില്‍ 
തീരാകടങ്ങളില്‍ 
തീതിന്ന അമ്മയുടെ 
മകനാണ് ഞാന്‍ 

അമ്മ ഉറങ്ങാത്ത അച്ഛന്റെ വീട്ടില്‍ 
അച്ഛനെകൊന്ന 
ഒരച്ഛന്റെ മകനാണ് ഞാന്‍ .

എഴുത്ത്
















കവിതയൂരുമ്പോള്‍
കൈയെത്തും ദൂരത്തൊരു 
പേനയുണ്ടാവില്ല 
യാത്രയില്‍ ,
ഉറക്കത്തില്‍, 
കുളക്കടവില്‍ 
ഉര്‍ന്നുപോയ കവിതകള്‍ എത്ര
 
തനിച്ചിരുന്നും
കാഴ്ച തലതിരിച്ചും 
ഓര്‍മയെ ഇഴപിരിച്ചും 
ഗൃഹപാഠം ചെയ്തിട്ടു എന്തായി 

കൊടുംകാറ്റിനെ അതിജീവിച്ച 
പുല്കൊടിയെ പറ്റി കേട്ടിട്ടുണ്ട് 
കൊഴിഞ്ഞ ഒരില കട്ട്ഉറുമ്പിനെ 
രക്ഷിക്കുന്നത് കണ്ടിട്ടുമുണ്ട് 

വീണു പോയ കവിതകളും 
വീണ്ടെടുക്കാനാവാത്ത പ്രണയവും 
രണ്ടുതുള്ളി കണ്ണുനീരായ് 
കൂടെയുണ്ട് .

സാക്ഷി





















ഒറ്റവരിയില്‍ 
കോര്‍ത്ത്‌എടുക്കാനാവില്ല 
ഉഷ്മളമായ ഓര്‍മകളെ 
ഒറ്റ ഫ്രൈമില്‍ ഒതുക്കാനാവില്ല 
ഊഷരമായൊരു ജീവിതത്തെ 
ഒറ്റവീര്‍പ്പില്‍ 
പറഞ്ഞു തീര്‍ക്കാനാവില്ല 
വില മതിക്കാത്ത സൌഹൃദത്തെ

ശിഷ്ട്ട ജീവിതം കൊണ്ട് 
പകരം വെക്കാനാവില്ല 
പൈതോഴിയാത്ത പ്രണയത്തെ 
രാവിന്റെ നിശാവസ്ത്രത്തില്‍
ഒളിപ്പിക്കനാവില്ല 
കുടമുല്ലപ്പുവിന്‍ സുഗന്ധത്തെ
 
കണ്ണാണ്
കണ്ണാടിയാണ് 
കവിതയാണ് സാക്ഷി 
കൈകുമ്പിളില്‍ തന്നത് 
ഹൃദയംതന്നെ യാണ് .

ഓര്‍ക്കാതെ പോകുന്നത്





















കാല്‍ കഴുകിപ്പോയ തിരകള്‍ 
സൌമ്യമായി പറഞ്ഞത് 
തലതെറിച്ച തെങ്ങിനോട് 
തണല്‍ വിരിക്കാന്‍ പറയുന്ന 
ക്രൂരതയെ പറ്റിയാണ് 

വാക്കുകള്‍ക്കിടയില്‍ കാക്കേണ്ട 
ദൂരത്തെ പറ്റിപറയുമ്പോള്‍ 
കാഴ്ചയില്‍ പടര്‍ന്നത് 
കണ്മഷിയുടെ കറുപ്പല്ല 

മാറാല നീക്കുമ്പോള്‍ 
ചിലന്തിയുടെ വിശപ്പിനെ ,
അധ്വാനത്തെ നാം ഓര്‍ക്കാറില്ല 

രാഷ്ട്രീയ ക്കാരോട് ഉപമിച്ചു 
ഓന്തിനെ പരിഹസിക്കരുത് 
നിറമാറ്റം പ്രതി രോധവും 
ജീവിത സമരവുമാണ് 

Tuesday, September 7, 2010

കത്ത്












അകത്ത്
നാടിന്റെനിറം 
വിയര്‍പ്പിന്റെമണം
കനവിന്റെഭാരം 

കത്ത് 
സ്വകാര്യതയുടെചില്ല്ജാലകം 
നഗ്നഹൃദയത്തിന്റെ 
പരിചേദം 

പുറത്ത്
പ്രിയപ്പെട്ടവരുടെഅധരമുദ്ര 
ഉമിനീര്‍സുഗന്ധം
 
കത്ത്തുറക്കുമ്പോള്‍സുക്ഷിക്കണേ 
അക്ഷരങ്ങള്‍മുറിഞ്ഞു 
ചോരപോടിഞ്ഞങ്കിലോ 
വീര്‍പ്പുമുട്ടുന്ന വാക്കുകള്‍ 
നില വിളിച്ചങ്കിലോ

വര













മറയില്ലാതെ 
മറികടക്കാനാവാതെ
കാലംകുറുകെവരച്ച 
നേരിന്റെനേര്‍രേഖ 

സ്കൂളില്‍ 
ചുവന്നവരയില്‍ 
നിലച്ചപാഠങ്ങള്‍
കൈരേഖയില്‍ 
തെളിയുന്നഅര്‍ത്ഥശൂന്യത 

കൈവശരേഖയില്‍ 
ദാരിദ്രം .
തലവരയില്‍ 
നിര്‍ഭാഗ്യജാതകം 

ഭക്തിയുടെ 
ആസക്തിയുടെ 
നേര്‍ത്തവരയില്‍ 
നിരര്‍ത്ഥകജീവിതം 

ചെറിയ കാര്യങ്ങള്‍ സംസാരിക്കരുത്












ഒരു കിണര്‍ വറ്റിപ്പോയത് 
വലിയ കാര്യമല്ല 
ഒരു കടലാണ് ഇല്ലാതെയായത്‌ .
ഒരു വീട് തകര്‍ന്നത് 
അതിശയമല്ല 
ഒരുനാടാണ് കടലെടുത്തത് 

പെണ്‍കുട്ടികളെ കാണാതാവുന്നത് ,
അനാഥ ശവങ്ങള്‍ അടിയുന്നത് ,
അത്മഹത്യ പെരുകുന്നത് 
ഒന്നും പുതിയ കാര്യമല്ല 

വെള്ളം ചോര്‍ത്തി 
കുപ്പിയിലാക്കി വില്‍ക്കുന്നത് 
നിങ്ങളും കാണുന്നുണ്ടല്ലോ 

സ്നേഹിതാ 
നിഘണ്ടു നോക്കി സംസാരിക്കരുത് 
വിലക്ക് വാങ്ങാന്‍ കഴിയാത്തത് ഒന്നുമില്ല 
വിശ്വാസം മുതല്‍ സമരം വരെ 

നഷ്ട്ടപ്പെട്ട സ്വസ്ഥതയും 
വരണ്ടുപോയചിരിയും 
ബാക്കിയായ സ്വപ്നങ്ങളും 

വീണ്ടെടുപ്പിന്റെ സമരം 
എവിടെ നിന്നാണ്  നാം തുടങ്ങേണ്ടത് .

ഉത്തരം

















മൌനം മുറിഞ്ഞ ഇടവേളകളില്‍ 
ഞാനെഴുതുന്നത്
ഉള്ളിലുള്ളത് 
കല്ലായിപ്പോവാതിരിക്കനാണ് 

അക്ഷരക്കുട്ടം
ആശ്വാസമാകുമെന്ന്ഒരുവിശ്വാസം 
ചിലവരികള്‍എന്നെപ്രതിക്കുട്ടിലാക്കുന്നു 
നിസ്സഹായനാക്കുന്നു 

ഒറ്റപ്പെടല്‍ചിലപ്പോള്‍ 
നമ്മുടെആഗ്രഹംതന്നെയാണ് 
മൌനത്തോട്‌സംവദിക്കാന്‍ 
കലഹിക്കാന്‍കണക്കുതീര്‍ക്കാന്‍ 
കരഞ്ഞുതീര്‍ക്കാന്‍ 
ഓര്‍മ്മകള്‍ഇരമ്പുന്നത്
പ്രാത്ഥനയിലാണ്

അതിരുകള്‍














അതിരുകള്‍ ഒരിക്കലും 
നേര്‍ രേഖയിലായിരിക്കില്ല 
അതൊരു രാജ്യ തിന്റെതായാലും 
ഒരു സൌഹൃദ തിന്റെതായാലും
 
ആകാശവും ഭൂമിയും 
നമ്മള്‍ ഭാഗിചെടുത്തു 
വാക്കും വിശ്വാസവും കര്‍മ്മവും കാലവും 
വേലി കെട്ടി വേര്‍തിരിച്ചപ്പോള്‍ 
അതിരുകളില്‍ നാം ഒറ്റപ്പെട്ടു 

അതിര്‍ത്തിയിലെ ജീവിതം അസ്വസ്ഥമാണ് 
അതൊരു മരത്തിന്റെ തായാലും
മനുഷ്യന്റെതായാലും

അതിരുകള്‍ ഒരു വിലക്കാണ്‌
ഉപാധിയും പരിമിതിയുമാണ് 
 വേദനയുടെ ചതുപ്പ് നിലങ്ങളാണ് 

Monday, September 6, 2010

ഖബര്‍



















ഉമ്മ 
വെളിച്ചം വീഴും മുമ്പേ 
അടിച്ചുവാരാന്‍ മാത്രമാണ് 
പൂമുഖത്ത് വന്നിരുന്നത് 

വാപ്പയെ തിരക്കിവരുന്നവരോട് 
പാതിചാരിയ വാതിലിന്നു 
മറവില്‍ നിന്നാണ് 
സംസാരിച്ചിരുന്നത് 

ആ ഉമ്മയാണ്
ഇപ്പോള്‍
കണ്ടിട്ടുപോലുമില്ലാത്ത കുറെ 
ആണുങ്ങളുടെ
നടുവില്‍ കിടക്കുന്നത് 

ഉമ്മയിപ്പോള്‍
ആശ്വസിക്കുന്നുണ്ടാവും
എട്ടുവര്‍ഷം കഴിഞ്ഞാണെങ്കിലും 
വാപ്പ അരികിലെത്തിയല്ലോ

ഞാനിപ്പോള്‍ തിരയുന്നത് 
മൈലാഞ്ചിച്ചെടികള്‍ക്കിടയില്‍ 
ഒരാള്‍ക്കുകൂടി
കിടക്കാന്‍ ഇടമുണ്ടോയെന്നാണ് 
ഉമ്മയെ
കെട്ടിപ്പിടിച്ചുറങ്ങിയിട്ട് 
എനിക്ക് മതിയായിട്ടേയില്ല