Thursday, November 18, 2010

നെഞ്ച്

 
 
വേരറുത്തു
വിരല്‍അറുത്തു
നെഞ്ചിലെതെമ്മാടികുഴിയില്‍
നിന്നെ ഞാന്‍മൂടി
നീ മുളപൊട്ടുംപച്ചയാണല്ലോ
നീപിടഞ്ഞിറങ്ങുംചുവപ്പാണല്ലോ
കറുപ്പില്‍
കാപട്യങ്ങളില്‍
കലാപങ്ങളില്‍
അമര്‍ത്തിവെച്ചതേങ്ങല്‍
കുഴിച്ചിട്ടതുംനെഞ്ചിലാണല്ലോ
ചൂഴ്ന്നടുത്തകണ്ണില്‍
കൊത്തിയെടുത്ത കാഴ്ച്ചയില്‍
പക്ഷി കുറുകുന്നു
ഇനിയോമൊരു കുഴിക്കിടമില്ല
ചുടലക്കാട്ടില്‍ചീര്‍ത്തുവീര്‍ത്തനൊമ്പരങ്ങള്‍
പേനകൊണ്ട്
ബ്രഷ്കൊണ്ട്
സ്നേഹംകൊണ്ട്
തഴുതിടാത്ത നെഞ്ചില്‍തൊടുമ്പോള്‍
വേനല്‍ മഴയുടെസംഗീതം.
മഴയില്‍നനയണം
മഴക്കൊപ്പംനടക്കണം
നടന്നടുക്കണം.
 
 
 
 
 
 
 
 
 

No comments:

Post a Comment