Friday, September 17, 2010

മാവ്



 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ഭാഗത്തില്‍ 
എനിക്ക്തിരിഞ്ഞത് 
അമ്മയുടെഅസ്ഥിതറയും 
അച്ഛന്‍ തൂങ്ങിചത്തമാവും .
മാവ് 
പ്രതിയും,സാക്ഷിയുമാണ് .
നിരപരാധിയും .
നടുക്കങ്ങളില്‍ തളര്‍ന്നചില്ല 
പൂക്കാതെ തളിര്‍ക്കാതെ 
ആകാശംനോക്കിനിന്നു .
മാവിനും അസ്ഥിത്തറക്കും മദ്ധ്യേ 
ഒതുക്കിവെച്ച ജീവിതം
 
ഓട്ടകയ്യിലൂടെകണ്ടത് 
വറുതിയുടെകഞ്ഞിക്കലം 
ഒളിച്ചുകളിയില്‍ 
മണ്ണപ്പത്തിന്റെരുചിയില്‍ 
നമ്മളെപ്പോഴോതോഴരായി .
ഭീതിയില്‍ 
കൂടൊഴിഞ്ഞപക്ഷികള്‍ 
നമ്മെ അനാഥരാക്കി 
പട്ടടക്ക് വേണ്ടിഅമ്മൂമ 
മാവിനെഉഴിഞ്ഞുവെച്ചു
 
പ്രാത്ഥനകളിപ്പോള്‍ 
മാവിനും അമ്മൂമക്കും വേണ്ടിയാണ് .
അവകാശികള്‍ പെരുകുന്നു 
അനുജന് 
കാതല്‍കൊണ്ടൊരു 
കട്ടില്‍പണിയണം
മാവ് മുറിക്കുന്നതെങ്ങിനെ
അതിന്റെ തായ് വേര് 
എന്‍റെ നെഞ്ചിലാണല്ലോ .



No comments:

Post a Comment