കാട്ടിനുള്ളില്‍
കുരുങ്ങിപ്പോയകാറ്റാവില്ല
വെളിച്ചത്തെ തല്ലിക്കെടുതിയതും
താക്കോല്‍പഴുതിലൂടെ
ചൂളംവിളിച്ചതും .
കണ്ണില്‍പൊടിയിട്ട്
വഴിയില്‍തള്ളിയിട്ടകാറ്റല്ല
ഞാവല്‍പഴംപറിച്ചുതന്നതും
പൂമണംകട്ടെടുത്തതും .
മഴനഞ്ഞകാറ്റാവാനിടയില്ല
ദിക്കറിയാതെ
പുഴയില്‍ചാടിയതും
പുല്ലാങ്കുഴലില്‍ ഒളിച്ചതും
മുറ്റത്തെ മുരിങ്ങക്കൊപ്പം
മുറിഞ്ഞു വീണ കാറ്റല്ലല്ലോ
കവിതക്കൊപ്പം കരക്കടിഞ്ഞതും
പട്ടത്തിന്റെ ചരട് പൊട്ടിച്ചതും .
ഓര്‍മകളെ
നാട് കടത്തിയ കാറ്റല്ല
നമ്മുടെ പതാകയെ
വാനോളമു യര്തിയതും
നമ്മുടെസൌഹൃദങ്ങള്‍ക്കിടയില്‍
വീശി കൊണ്ടിരിക്കുന്നതും .
nalla kavitha
ReplyDelete