Friday, September 17, 2010

കാറ്റ്





















കാട്ടിനുള്ളില്‍ 
കുരുങ്ങിപ്പോയകാറ്റാവില്ല
വെളിച്ചത്തെ തല്ലിക്കെടുതിയതും 
താക്കോല്‍പഴുതിലൂടെ 
ചൂളംവിളിച്ചതും .
കണ്ണില്‍പൊടിയിട്ട്
വഴിയില്‍തള്ളിയിട്ടകാറ്റല്ല
ഞാവല്‍പഴംപറിച്ചുതന്നതും 
പൂമണംകട്ടെടുത്തതും .
മഴനഞ്ഞകാറ്റാവാനിടയില്ല
ദിക്കറിയാതെ 
പുഴയില്‍ചാടിയതും 
പുല്ലാങ്കുഴലില്‍ ഒളിച്ചതും 
മുറ്റത്തെ മുരിങ്ങക്കൊപ്പം 
മുറിഞ്ഞു വീണ കാറ്റല്ലല്ലോ 
കവിതക്കൊപ്പം കരക്കടിഞ്ഞതും 
പട്ടത്തിന്റെ ചരട് പൊട്ടിച്ചതും .
ഓര്‍മകളെ 
നാട് കടത്തിയ കാറ്റല്ല 
നമ്മുടെ പതാകയെ 
വാനോളമു യര്തിയതും 
നമ്മുടെസൌഹൃദങ്ങള്‍ക്കിടയില്‍ 
വീശി കൊണ്ടിരിക്കുന്നതും .

1 comment: